മറ്റുള്ളവരുടെ മുന്നിൽ ഞാൻ അങ്ങിനെയൊക്കെ അഭിനയിച്ചാലും സത്യം എന്താണെന്ന് എന്റെ പോലെ തന്നെ അവരും മനസ്സിലാക്കിയിരിക്കണം
നമ്മൾ ചിന്തിക്കുന്ന അതേ പാത തന്നെയാണല്ലോ ഏവരുടേതും
എല്ലാം കഴിയുമ്പോൾ ചിലപ്പോൾ ഞാനും എന്നിലെ ഞാനും തമ്മിലൊരു സാങ്കല്പിക വാഗ്വാദം ആരംഭിക്കും .
ഞാൻ എന്നോടു ചോദിക്കും .
എന്തിനാണ് പേടിച്ചോടിയത് നീയൊരു ആണല്ലേ ഇങ്ങനെ പേടിക്കാൻ പാടുണ്ടോ ?
എന്നിലെ ഞാൻ മറുപടി പറയും .
എനിക്ക് പേടിയൊന്നുമില്ല എന്റെ ശരീരത്തിൽ തൊട്ടിരുന്നെങ്കിൽ അവൻ വിവരമറിഞ്ഞേനെ
അവൻ നിന്നെ തള്ളിയതല്ലേ എന്നിട്ടെന്താ നീ മിണ്ടാതിരുന്നേ?
അത് ..., അത് ..., ഞാനൊരു അഭ്യാസിയല്ലേ ? അഭ്യാസി എവിടെ തൊട്ടാലും മർമ്മമാണ് .
എന്റെയൊരു സുഹൃത്ത് എനിക്ക് കുറച്ചുനാൾ കരാട്ടെ പഠിപ്പിച്ചു തന്നിരുന്നു .( ആകെ മൂന്നുമാസമാണെങ്കിലും ഞാനൊരു അഭ്യാസിയായി മാറി എന്നായിരുന്നു എന്റെ ധാരണ )
ഇവിടെ ഞാനും എന്നിലെ ഞാനും ഒരു വിധത്തിൽ സമാധാനപ്പെടും എന്നാൽ ഉള്ളിന്റെ ഉള്ളിൽ നിന്ന് ചിരിച്ചുകൊണ്ടാരോ പറയും .
ശത്രു അടുത്തില്ലാത്തപ്പോൾ ഉണ്ടാകുന്ന സാങ്കല്പിക ധൈര്യമാണത് ശത്രു മുന്നിൽ വന്നാൽ മുങ്ങുക
ഇതിനു പച്ച മലയാളത്തിലൊരു പേരുണ്ട് പെടിത്തോണ്ടനെന്ന്
ഈ വിശദീകരണം എനിക്കും എന്നിലെ എനിക്കും തീരെ ഇഷ്ടപ്പെടാറില്ല സംഗതി സത്യമാണെങ്കിൽ കൂടി .
എല്ലാ സത്യങ്ങളും സത്യങ്ങൾ ആകാൻ നമ്മൾ ആഗ്രഹിക്കാറില്ലല്ലോ?
അതു മറക്കുവാനായി പായുന്ന സൈക്കിളിലിരുന്നുകൊണ്ട് ഞാനൊരു മുളിപ്പാട്ടു പാടി .