കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റുന്നതിനുവേണ്ടി തുണിയുരിയുന്ന അമ്മമാർ ജീവിക്കുന്ന നഗരം .
പണക്കൊഴുപ്പിന്റെ ഊറ്റത്തിൽ , ജീവിതത്തിൽ ആഴത്തിൽ വേരുന്നിയ വിശ്വാസ്യതകളെ തകർത്ത് , ഭാര്യാ ഭർത്ത് ബന്ധത്തിന്റെ പരിപാവനതയെ ചോദ്യം ചെയ്ത് ., ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാർ , ഭർത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാർ .
നഗരത്തിന്റെ മനോഹര മൂടുപടം കീറിനോക്കിയാൽ കാണാൻ സാധിക്കുന്ന ഭീതീതമായ കാഴ്ച്ചകൾ.
ഞാൻ എഴുന്നെറ്റു , ഇനിയും സമയം കളയുന്നതിൽ അർത്ഥമില്ല , എങ്ങിനെയെങ്കിലും ഒരു ജോലി നേടുക എന്നുള്ള ഉറച്ച തീരുമാനത്തോടുകൂടി ഞാനാ പാർക്കിനു വെളിയിൽ കടന്നു .
അപ്പോഴാണ് ആ കുഞ്ഞു ചായക്കട എന്റെ ശ്രദ്ധ ആകർഷിക്കുന്നത് .
കേരളത്തിനു പുറത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനങ്ങൾ ആണ് , ചായക്കടയും, ബേക്കറിയും എന്നുള്ളത് ഞാൻ കേട്ടിട്ടുണ്ടായിരുന്നു . ഏന്തായാലും ഒരു ചായ കുടിക്കാം , അതൊരു മലയാളിയാണെങ്കിൽ എന്റെ കഷ്ടപ്പാട് തുറന്നു പറയുകയും ചെയ്യാമല്ലോ ; എന്നുള്ള ഉദ്ദേശത്തോടെ ഞാനാ കടയിലേക്കു കയറി .
കഷ്ട്ടിച്ചു പത്തടി നീളത്തിലും, വീതിയിലും ഉള്ള ഒരു ഒറ്റമുറി . അതിന്റെ ഒരുവശത്ത് ഒരു മേശയും അതിനു പിന്നിലായി ഒരു കസേരയും. മേശയുടെ മുകളിലായി ഒരു ഓരത്തിലായി , ഒരേ വലിപ്പത്തിലുള്ള നാലു ഗ്ലാസ്സ് ഭരണികൾ വെച്ചിരിക്കുന്നു , അതിലോരോന്നിലും , ബിസ്കെറ്റുകളും,കേക്കുകളും , ബെന്നുകളും കൊണ്ടു നിറച്ചിരിക്കുന്നു .
ഭരണികളുടെ സമീപത്തു തന്നെയുള്ള ഒരു പരന്ന അലുമിനിയ പാത്രത്തിൽ പരിപ്പുവടയും , ഉഴുന്നുവടയും , സമോസയും ഉണ്ടാക്കി വെച്ചിരിക്കുന്നു . ഈച്ചകളുടെയും , മറ്റു പ്രാണികളുടെയും ശല്യം ഒഴിവാക്കുന്നതിനുവേണ്ടി നെറ്റു കൊണ്ടുള്ള ഒരു കൂട അതിന്മേൽ കമഴ്ത്തി വെച്ചിട്ടുമുണ്ട് .