സ്വാദിഷ്ടമായ ആ ഭോജനം കഴിഞ്ഞ് നന്ദി സൂചകമായി ഞാൻ മണിച്ചേട്ടനെ നോക്കിയെങ്കിലും മണിച്ചേട്ടൻ തിരക്കിലായിരുന്നു.
ശരി എങ്കിലതു പിന്നെ കൊടുക്കാം എന്നുകരുതി ഞാൻ പുറത്തുള്ള ഒരു കസേരയിൽ റോഡിലെ തിരക്കിലേക്കു കണ്ണും നട്ടിരുന്നു .
എണ്ണിയാൽ ഒടുങ്ങാത്ത അത്രയും വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപാഞ്ഞു കൊണ്ടിരിക്കുന്നു .
എന്തൊരു വലിയ നഗരമാണ് ഈശ്വരാ ഇത് ? ഞാൻ പിറുപിറുത്തു .
എങ്ങും തിക്കും തിരക്കും ബഹളവും മാത്രം എല്ലാവരും ധ്രിതിയിൽ എങ്ങോട്ടോ പാഞ്ഞുകൊണ്ടിരിക്കുന്നു .
ആരും ആരെയും ശ്രദ്ധിക്കുന്നില്ല എല്ലാവർക്കും തിരക്കുതന്നെ ഈ തിരക്കുകൾ ഒന്നുമില്ലാതിരിക്കുന്നത് ഞാനൊരാൾക്കു മാത്രം.
നാളെയൊരു പക്ഷെ ഞാനുമീ തിരക്കിന്റെ അവിഭ്യാജ്യ ഘടകമായി മാറുമായിരിക്കാം .
എന്റെ ഈ അത്ഭുതം മറ്റൊരാളുടെയും മുഖത്ത് എനിക്ക് കാണുവാൻ കഴിഞ്ഞില്ല . കാരണം അവരിൽ ഇതെല്ലാം പരിചിതമായി കഴിഞ്ഞരിക്കുന്നു
എന്നാലൊരു നാട്ടിൻ പുറത്തു കാരനായ എനിക്ക് അത്ഭുതങ്ങളുടെ ഒരു വാതായനമായിരുന്നു ഈ നഗരക്കാഴ്ചകൾ.
എന്റെ ഗ്രാമവുമായി ഈ നഗരത്തെ താരതമ്യം ചെയ്യുന്നത് ശുദ്ധ വിഡ്ഢിത്തമാണ് അതിൽ നിന്നും എത്രയോ കാതങ്ങൾ അകലെയാണ് ഇത് കിടക്കുന്നത് .
എന്റെ ഗ്രാമവുമായി ഈ നഗരത്തെ താരതമ്യം ചെയ്യുന്നത് ശുദ്ധ വിഡ്ഢിത്തമാണ് അതിൽ നിന്നും എത്രയോ കാതങ്ങൾ അകലെയാണ് ഇത് കിടക്കുന്നത് .
ദൂരത്തിൽ മാത്രമല്ല സംസ്കാരത്തിലും, ജീവിത ശൈലികളിലും അങ്ങനെ എല്ലാത്തിലും എത്രയോ കാതങ്ങൾ അകലെ.
കിളികളും പുഴകളും പാടങ്ങളും പറമ്പുകളും തോടുകളും, കുളങ്ങളും,വൃക്ഷങ്ങളും , ക്ഷേത്രങ്ങളും,കർഷകരും ,കന്നുകാലികളും , നിറഞ്ഞ ഗ്രാമം .
നൊസ്റ്റാൾജിയ ഇഷ്ടപ്പെടുന്നവർക്ക് ഗ്രാമത്തിന്റെ എതിലുമുണ്ട് ഉൾപുളകം .
എന്നാൽ ഇത്രയും പെട്ടെന്ന് നൊസ്റ്റാൾജിയയുടെ തീരങ്ങളിലേക്ക് എന്റെ മനസ്സിന് കൂപ്പുകുത്താനുള്ള ഒരകൽച്ച ഗ്രാമവുമായി എനിക്കായിട്ടില്ലെങ്കിലും വീടു വിട്ടു വന്ന ഈ മുന്നുനാലു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ ഒരു നൊസ്റ്റൾജിയയായി എന്നിൽ പടർന്നു കയറുന്നത് ഞാനറിയുന്നു .